Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police Station

Kottayam

പൂഞ്ഞാറിൽ പോലീസ് സ്റ്റേഷന് പരിഗണനയില്ല: ആഭ്യന്തര വകുപ്പ്

പൂഞ്ഞാർ: അധിക തസ്തിക സൃഷ്ടിച്ചു പൂഞ്ഞാറില്‍ പുതിയ പോലീസ് സ്റ്റേഷന്‍ ആരംഭിക്കുന്ന വിഷയം നിലവില്‍ പരിഗണനയിലില്ലെന്ന് ജനമൈത്രി റസിഡന്‍റ്സ് കൗണ്‍സില്‍ പ്രസിഡന്‍റ് പ്രസാദ് കുരുവിളയ്ക്ക് ആഭ്യന്തര വകുപ്പിന്‍റെ മറുപടി.

പൂഞ്ഞാര്‍ തെക്കേക്കരയിലുള്ള പോലീസ് ഔട്ട് പോസ്റ്റിനെ പോലീസ് സ്റ്റേഷനാക്കി ഉയര്‍ത്തണമെന്നും കല്ലേകുളത്ത് ആഭ്യന്തര വകുപ്പ് ഏറ്റെടുത്തിരിക്കുന്ന സ്ഥലത്ത് പോലീസ് സ്റ്റേഷന്‍ നിര്‍മാണം ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് 2024 മാര്‍ച്ച് മൂന്നിന് എറണാകുളത്ത് നടന്ന മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയില്‍ പ്രത്യേക ക്ഷണിതാവായി എത്തിയ പ്രസാദ് കുരുവിള മുഖ്യമന്ത്രിക്ക് നിവേദനംനൽകിയിരുന്നു. ആഭ്യന്തര വകുപ്പില്‍ നിന്നു ഒരു മറുപടി ലഭിക്കാന്‍ രണ്ട് വര്‍ഷങ്ങള്‍ എടുക്കേണ്ടിവന്നുവെന്ന് പ്രസാദ് കുരുവിള പറഞ്ഞു

കൊട്ടിഘോഷിച്ച് നടന്ന നവകേരള യാത്രാ പരിപാടിയില്‍ മുണ്ടക്കയത്തു നൽകിയ നിവേദനങ്ങളിലും തൃപതികരമായ മറുപടിലഭിച്ചില്ല .നവകേരള യാത്രയും മുഖാമുഖം പരിപാടിയും പ്രഹസന പരിപാടികളായി മാറിയെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് പ്രസാദ് കുരുവിള പറഞ്ഞു.

Kerala

നിയമപാലകനോ... കാലനോ?; പോലീസ് സ്റ്റേഷനിൽ ഗർഭിണിയുടെ മുഖത്തടിച്ച് എസ്എച്ച്ഒ

കൊച്ചി: പോലീസ് സ്റ്റേഷനിൽ സ്ത്രീയുടെ മുഖത്തടിച്ച് പോലീസ് ഉദ്യോഗസ്ഥൻ. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആയിരുന്ന പ്രതാപ ചന്ദ്രൻ ആണ് ഗർഭിണിയായിരുന്ന യുവതിയുടെ മുഖത്ത് അടിച്ചത്.

2024ലാണ് സംഭവം. ഈ സ്ത്രീയുടെ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിൽ പരിഭ്രാന്തിയിലായ യുവതി കരയുന്നതിനിടെയാണ് ഇയാൾ നെഞ്ചിൽ പിടിച്ച് തള്ളുകയും മുഖത്ത് അടിക്കുകയും ചെയ്തത്.

ഏറെ നാളത്തെ നിയമപോരാട്ടത്തിന് ശേഷം ഹൈക്കോടതി ഇടപെടലിലൂടെയാണ് യുവതിക്ക് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്. നിലവിൽ അരൂർ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആണ് ഇയാൾ.

നേരത്തെ, വഴിയരികിൽ നിന്ന സ്വിഗ്ഗി ഫുഡ് ഡെലിവറി ബോയിയെ മർദിച്ചയാളാണ് പ്രതാപചന്ദ്രൻ.

National

നൗഗാം പോലീസ് സ്റ്റേഷൻ സ്ഫോടനം: മരണസംഖ്യ ഒമ്പത് ആയി; 29 പേർക്ക് പരിക്കേറ്റു

ശ്രീനഗർ: ജമ്മു കാഷ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിൽ നടന്ന സ്ഫോടനത്തിൽ മരണസംഖ്യ ഒമ്പത് ആയി ഉയർന്നു. 29 പേർക്ക് പരിക്കേറ്റു സ്ഫോടനം നടത്തി എന്ന് അവകാശപ്പെട്ട് ജയ്ഷെ മുഹമ്മദിന്‍റെ നിഴൽ സംഘടന രംഗത്ത് വന്നിട്ടുണ്ട്.

അട്ടിമറി അടക്കം എല്ലാ സാധ്യതയും ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. സ്ഫോടനത്തിൽ പോലീസ് സ്റ്റേഷന് സമീപത്തുള്ള വീടുകളും തകർന്നിട്ടുണ്ട്. സ്ഫോടനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ജമ്മു കശ്മീർ ഡിജിപി മാധ്യമങ്ങളെ അറിയിക്കും.

ഫരീദാബാദിലെ ഭീകരരിൽ നിന്ന് പിടിച്ച അമോണിയം നൈട്രേറ്റ് ഉൾപ്പടെ സൂക്ഷിച്ചിരുന്ന ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിലാണ് ഉഗ്ര സ്ഫോടനം ഉണ്ടായത്. ഏഴു പേർ മരിച്ചെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്.

ഫോറൻസിക്, പോലീസ് ഉദ്യോഗസ്ഥർ സ്ഫോടക വസ്തുക്കൾ പരിശോധിക്കുന്നതിനിടെ ആയിരുന്നു സ്ഫോടനം. സ്റ്റേഷനും വാഹനങ്ങളും കത്തിപോയി.

National

പട്ടാപകൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം; സാഹസികമായി രക്ഷപെട്ട് പെൺകുട്ടി

ഭോപ്പാൽ: തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ആക്രമികളുടെ പിടിയിൽ നിന്നും സാഹസികമായി രക്ഷപെട്ട് പെൺകുട്ടി. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് സംഭവം.

കോളജ് വിദ്യാർഥിനിയെയാണ് ഓട്ടോറിക്ഷയിലെത്തിയ അക്രമികൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കോളജിലേക്ക് നടന്നുപോവുകയായിരുന്ന കുട്ടിയുടെ കൈയിൽ സമീപത്ത് നിർത്തിയിട്ടിരുന്ന ഓട്ടോയിൽ നിന്നുമിറങ്ങിയ ഒരാൾ പിടിച്ചു.

തുടർന്ന് രണ്ടാമൻ കുട്ടിയുടെ ബാഗിലും പിടിച്ചുവലിച്ചു. പേടിച്ചുപോയ പെൺകുട്ടി സംയമനം വീണ്ടെടുത്ത് അക്രമിയുടെ പിടിയിൽ നിന്നും രക്ഷപെട്ട് സമീപത്തെ പദവ് വനിതാ പോലീസ് സ്റ്റേഷനിലേക്ക് ഓടി.

ഉടൻതന്നെ അക്രമികൾ ഓട്ടോറിക്ഷ ഉപേക്ഷിച്ച് ഓടിരക്ഷപെട്ടു. പെൺകുട്ടി പിന്നീട് വീട്ടിലേക്ക് മടങ്ങുകയും പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്തു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

പോലീസ് ഓട്ടോറിക്ഷ പിടിച്ചെടുത്തു. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.

District News

മാഞ്ഞൂര്‍ പോലീസ് സ്റ്റേഷന്‍റെ അധികാരപരിധി നിശ്ചയിച്ചു

കടുത്തുരുത്തി: കല്ലറ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ചന്തപ്പറമ്പ് കേന്ദ്രമാക്കി പ്രവര്‍ത്തനം തുടങ്ങുന്ന നിര്‍ദിഷ്ട മാഞ്ഞൂര്‍ പോലീസ് സ്റ്റേഷന്‍റെ (കല്ലറ) പരിധി നിര്‍ണയിച്ച് ഉത്തരവിറങ്ങി.

കല്ലറ പഞ്ചായത്ത് മുഴുവനും വൈക്കം പോലീസ് സ്റ്റേഷന്‍റെ പരിധിയില്‍പ്പെട്ട വെച്ചൂര്‍ പഞ്ചായത്ത് പൂര്‍ണമായും കടുത്തുരുത്തി പോലീസ് സ്റ്റേഷന്‍റെ പരിധിയില്‍പ്പെട്ട കടുത്തുരുത്തി പഞ്ചായത്തിലെ 13, 14, 15, 16 വാര്‍ഡുകളായ കപിക്കാട്, മധുരവേലി, ആയാംകുടി, എഴുമാന്തുരുത്ത് പ്രദേശങ്ങളും, മാഞ്ഞൂര്‍ പഞ്ചായത്തിലെ 14, 15, 16, 17, 18 വാര്‍ഡുകളായ മാഞ്ഞൂര്‍ സൗത്ത്, മേമ്മുറി, മാന്‍വെട്ടം, വിജയ ലൈബ്രറി, കക്കത്തുമല പ്രദേശങ്ങളുമാണ് പുതിയ പോലീസ് സ്റ്റേഷൻ പരിധിയില്‍ വരുന്നത്.

Kerala

ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; പോലീസ് സ്റ്റേഷനിലെ പാർട്ടിയിൽ തമ്മിൽത്തല്ല്

 

കൊച്ചി: ബിരിയാണിയിൽ ചിക്കൻ കുറഞ്ഞതിന്‍റെ പേരിൽ പോലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ തമ്മിൽത്തല്ല്. ഹോം ഗാർഡുകൾ തമ്മിലാണ് തല്ലുണ്ടായത്.

എറണാകുളം പള്ളുരുത്തി സ്റ്റേഷനു മുന്നിലായിരുന്നു സംഭവം. പരിക്കേറ്റ ഒരാളെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജോർജ്, രാധാകൃഷ്ണൻ എന്നീ ഹോം ഗാർഡുകൾക്കാണ് പരിക്കേറ്റത്. രാധാകൃഷ്ണന്‍റെ തലയ്ക്കാണ് പരിക്കേറ്റത്.

Latest News

Up